google.com, pub-6424298476279500, DIRECT, f08c47fec0942fa0 A to Z world wide news TAMIL

புதன், 30 அக்டோபர், 2019

6

ആറു മാസം ഗർഭിണിയായ ഭാര്യ *ആമിനയെ* തനിച്ചാക്കി ഉപജീവനത്തിനുള്ള മാർഗ്ഗം തേടി പോകവെയാണ് *അബ്ദുള്ള* മരുഭൂമിയിൽ മരിച്ചു വീണത്. പിതാവ് ജീവിച്ചിരിപ്പില്ലാതെ ആ കുഞ്ഞ് ജന്മമെടുത്തു. അറേബ്യൻ രീതിയനുസരിച്ചു കുഞ്ഞുങ്ങളെ മുലയൂട്ടാൻ കൊടുക്കുമായിരുന്നു. പക്ഷേ, പിതാവ് മരിച്ച ആ കുഞ്ഞിന് കുറഞ്ഞ പ്രതിഫലമേ ലഭിക്കൂ എന്നതിനാൽ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. അവഗണനയുടെ കയ്പുനീർ ജനന സമയതുതന്നെ കുടിച്ച ആ കുഞ്ഞാകുന്നു *പുണ്യ പ്രവാചകൻ മുഹമ്മദ്‌ (സ)*. മെലിഞ്ഞൊട്ടിയ മുലയൂട്ടുകാരി *ഹലീമയ്ക്ക്* ഒരു കുഞ്ഞിനേയും ലഭിക്കാഞ്ഞ് അവസാനം *മുഹമ്മദിനെ* ഏറ്റെടുത്തു. അതോടെ *ഹലീമയുടെ* വീട്ടിൽ ഐശ്വര്യം നൃത്തമാടി. അഞ്ചു വർഷത്തോളം ഹലീമയുടെ വീട്ടിൽ താമസിച്ചും ഇടയ്ക്കിടെ ഉമ്മയെ സന്ദർശിച്ചും ആ കുഞ്ഞു വളർന്നു. ആറ് വയസ്സായപ്പോൾ മനസ്സില്ലാ മനസ്സോടെയാണ് *ഹലീമ, മുഹമ്മദിനെ ആമിനയ്ക്ക്* തിരികെയേൽപ്പിച്ചത്. *ആമിന* മകനോട്‌ പറഞ്ഞു: ''മോനേ, നമുക്ക് കുറച്ചു ബന്ധുക്കളുണ്ട്; ഉമ്മ, അവരെ നിനക്കു പരിചയപ്പെടുത്താം.. ഉപ്പ മരിച്ച എന്‍റെ കുഞ്ഞിനു നാളെ അവർ ഒരു തുണയായേക്കും...'' ഒരു വേലക്കാരിക്കൊപ്പം ആ ഉമ്മയും മകനും യാത്ര തുടരവേ, മരുഭൂമിയിൽ വച്ച് ആ ഉമ്മയും ഈ ലോകത്തോടു വിടപറയുകയാണ്! പൊന്നുമ്മയുടെ മയ്യിത്തിന്‍റെ മുഖത്തെ മണൽ നീക്കി, '' ഉമ്മാ, ഉമ്മാ.. ഇത് *മുഹമ്മദാണ്* ഉമ്മാ.. '' എന്നു വിളിച്ചു ഏങ്ങലടിച്ചു കരയാനേ ആ ബാലന് കഴിഞ്ഞുള്ളു.. ഇത് കണ്ട ആ വേലക്കാരി പൊട്ടിക്കരഞ്ഞു പോയി! അനാഥനായ *മുഹമ്മദിനെ* കൈപിടിച്ചു നടത്താൻ പിതാവോ, രാത്രി കഥകൾ കേൾപ്പിച്ച് ഭക്ഷണം കഴിപ്പിക്കാൻ ഒരു മാതാവോ ഇല്ലായിരുന്നു.. എന്നിട്ടും ആ പൊന്നുമോൻ ആരോടും പരിഭവം പറഞ്ഞില്ല. കിട്ടുന്നതു ഭക്ഷിച്ചും, ആടുകളെ മേയ്ച്ചു വരുമാനം വീട്ടുകാർക്കു നല്കിയും ആ ബാലൻ ജീവിച്ചു. പക്ഷേ, ആ മനസ്സിലെ നൊമ്പരം *അള്ളാഹു* അറിഞ്ഞു.അതാ ആ ദിവ്യകടാക്ഷം *മുഹമ്മദിനെ* തേടിയെത്തുകയാണ്. മാലാഖ *ജിബ്രീലിനാൽ* ആ ഹൃദയം പുറത്തെടുത്തു കഴുകപ്പെടുകയാണ്.. അവഗണിക്കപ്പെട്ട ആ കുഞ്ഞ് തന്‍റെ സത്യസന്ധതയാൽ *'അൽ അമീൻ'* (വിശ്വസ്തൻ) എന്ന പേരിൽ മക്കക്കാർക്ക് പ്രിയങ്കരനാവുകയാണ്.. പിന്നീട് സംരക്ഷണമേറ്റെടുത്ത പിതാമഹൻ *അബ്ദുൽ മുത്വലിബും* അദ്ദേഹത്തിന്റെ വിയോഗശേഷം പിതൃവ്യൻ *അബൂത്വാലിബും* നല്കിയ സ്നേഹം *മുഹമ്മദ്* ഇരട്ടിയായി തിരിച്ചുകൊടുത്തു. *ഖദീജ ബീവി* ജീവിതത്തിലേക്കു കടന്നുവന്നപ്പോഴാണ്‌ *നബിയുടെ* മേൽ സ്നേഹം പെയ്തിറങ്ങിയത്... *ബീവി, നബിക്കു* ഭാര്യ മാത്രമായിരുന്നില്ല, സർവസ്വവുയിരുന്നു. *ബീവിയുടെ* വിയോഗം കഴിഞ്ഞ് വർഷങ്ങൾ പലതുകഴിഞ്ഞിട്ടും ഓർമ്മകളിൽ പോലും *നബി,* ആ സ്നേഹം നിറച്ചു വച്ചു. ഒരിക്കൽ ഒരു വൃദ്ധ വരുന്നത് കണ്ട *നബി* *''അല്ലാഹ്..* ആരിത് ഖാല, ഖാല.." (ഉമ്മയുടെ പ്രായമുളളവരെ അറബികൾ ആദരപൂർവം സംബോധന ചെയ്യുന്ന പേര്.. "കൊച്ചുമ്മ" എന്ന വേണമെങ്കിൽ നമുക്കു ഭാഷാന്തരം ചെയ്യാം.) എന്നു പറഞ്ഞു ഓടിച്ചെന്നു സ്വീകരിച്ച് സന്തോഷിപ്പിച്ചു തിരിച്ചയച്ചത് കണ്ട പത്നി *ആയിഷ* ചോദിച്ചു: ''നബിയേ, അതങ്ങയുടെ അടുത്ത ബന്ധുക്കളിലാരെങ്കിലുമാണോ?'' നബി പറഞ്ഞു: ''അല്ല പ്രിയപ്പെട്ടവളേ.. *ഖദീജ* യുള്ളപ്പോൾ *ഖാല* വരാറുണ്ട്; *ഖദീജ* യ്ക്കവരെ വലിയ ഇഷ്ടമായിരുന്നു!'' *നബിയെ* വധിക്കാൻ മക്കാ പ്രമുഖർ തീരുമാനിച്ച രാത്രിയിൽ മക്ക വിടും മുൻപ് *മുത്തു നബി* ചെയ്തത്, തന്റെ പക്കൽ സൂക്ഷിക്കാനേല്പിച്ച മക്കക്കാരുടെ പണമെല്ലാം കണക്കെഴുതി കിഴികളാക്കി പിതൃവ്യപുത്രനും ജാമാതാവുമായ *അലിയെ* ഏല്പിക്കുകയായിരുന്നു... *നബിയെ* ഉന്മൂലനം ചെയ്യാൻ വരുന്നവരുടെ വലിയ തുകകളും അതിലുണ്ടായിരുന്നു...! മനസ്സിനു കുഷ്ഠം ബാധിച്ച ആളുകൾക്ക് ആ നന്മ തിരിച്ചറിയാനായില്ല... ഇനിയൊട്ടാവുകയുമില്ല.. മരുഭൂമിയിൽ മരിച്ച ഉമ്മയുടെ മയ്യിത്ത് നോക്കി എങ്ങിക്കരഞ്ഞ അഞ്ചു വയസ്സുകാരൻ, തന്‍റെ അറുപതാം വയസ്സിലും പാതിരാത്രിയിൽ ആരും കാണാതെ ഉമ്മാന്‍റെ ഖബറിങ്കൽ ചെന്ന് " ഉമ്മാ, ഇത് *മുഹമ്മദാണ്* ഉമ്മാ..'' എന്നു പറഞ്ഞ് എങ്ങിക്കരയുമായിരുന്നു...! ഏതൊരു സ്ത്രീയാണോ അന്നാ മരണത്തിനു സാക്ഷിയായത്, ആ വേലക്കാരി, അവരുടെ മരണം വരെ *മുഹമ്മദിനാൽ* സംരക്ഷിക്കപ്പെട്ടു. മരണസമയത്ത് ആ സ്ത്രീ പറഞ്ഞത്രേ.. ''പൊന്നുമോനേ, നീ *നബിയായി* വലിയ ആളായിട്ടു പോലും ഏങ്ങിക്കരയുന്ന ആ അഞ്ചുവയസ്സുകാരന്‍റെ മുഖം തന്നെയാണല്ലോ നിനക്കിപ്പോഴുമുള്ളത്.." അതു പോലെ *ഹലീമ* എന്ന പോറ്റുമ്മയേയും *നബി* സംരക്ഷിച്ചു. *നബി* യിൽ വിശ്വസിക്കവേ അവർ പറഞ്ഞത്.. ''ഈ മക്കയിൽ എന്‍റെ മോനെയല്ലാതെ *ദൈവം* ആരെ *നബി* യാക്കാനാണ്?" എന്നാണ്. *അന്ത്യ പ്രവാചകനാക്കി* തന്നെ അനുഗ്രഹിച്ച *നാഥനു* നിസ്കരിച്ചു നീരുവന്ന കാലുമായി, നോമ്പെടുത്ത് പട്ടിണി കിടന്ന വയറുമായി നടന്നിട്ടും *നബിക്കു* ത്യപ്തി വന്നില്ല. അങ്ങെന്തിനാണ് ഇത്രമേൽ പ്രയാസപ്പെടുന്നത് എന്നന്വേഷിച്ച പ്രേയസിയോട് '' ഇത്രമേൽ എന്നെ അനുഗ്രഹിച്ച എന്‍റെ *നാഥനോട്* ഞാൻ നന്ദി കാണിക്കേണ്ടേ *ആഇശാ?''* എന്നായിരുന്നു. പക്ഷേ, കളങ്കമേതുമില്ലാത്ത *നബിയുടെ ആ സ്നേഹത്തിന് എല്ലാ സ്നേഹങ്ങളുടെയും മൂല സ്രോതസ്സായ *അല്ലാഹു* ഗംഭീരമായി തിരിച്ചുനല്കി; അതാകുന്നു *സ്വലാത്ത്!* മഹാ മന്ത്രം! സകല ദുഃഖങ്ങൾക്കുമുള്ള പ്രതിവിധി!! ആത്മഹത്യയിൽ *മുഹമ്മദിന്‍റെ* അനുയായികൾ ഇന്നും ഒരു ശതമാനം പോലും ഇല്ലാത്തതിന്‍റെ ഉത്തരമാണ്‌ *സ്വലാത്ത്.* *“സ്വല്ലല്ലാഹു അലാ മുഹമ്മദ്‌.. സ്വല്ലല്ലാഹു അലൈഹി വസല്ലം"* *(നബിക്കു മേൽ ദൈവ ശാന്തിയും, കാരുണ്യവും വർഷിക്കട്ടേ)* ഒരു തവണ *നബി* ക്കുവേണ്ടി സ്വലാത്ത് ചൊല്ലുന്നയാൾക്ക് *ദൈവം* പത്തു പ്രാവശ്യം ശാന്തി വർഷിപ്പിക്കും.. *ദൈവശാന്തി* വർഷിച്ചാൽ പിന്നെയവിടെ ദുഃഖമില്ല, സങ്കടങ്ങളില്ല, മനഃപ്രയാസങ്ങളില്ല! ഇന്നും ഒരു പാടു സഹോദരീ സഹോദരന്മാരുടെ ശാന്തി മന്ത്രമാണ് *സ്വലാത്ത്.* ദിവസം നൂറു തവണയെങ്കിലും രാവും പകലും പതിവാക്കിയാൽ അറിയാം അതിന്‍റെ മഹത്വം. അതു ചൊല്ലുമ്പോൾ ഓർക്കുക.. ആർക്കും വേണ്ടാതെ കിടന്ന ആ പിഞ്ചു പൈതലിനെ.. മരുഭൂമിയിൽ ഉമ്മയുടെ മയ്യിത്ത് കെട്ടിപ്പിടിച്ചു കരയുന്ന ആ ബാലനെ.. മണലാരണ്യത്തിൽ ഒറ്റയ്ക്കിരിക്കുന്ന ഒരു യുവാവിനെ.. ഓർക്കാൻ ഒരുപാട് ഓർമ്മകൾ ഉണ്ടായിട്ടും.. തന്‍റെ മരണ വേദനയിൽ പോലും *മുത്തു നബി, പുണ്യ നബി ,* *പുന്നാര പൂമുത്തായ മുഹമ്മദ്‌ നബി* ഓർത്തത് നമ്മെയാണ്‌.. ''ഉമ്മത്തീ.. ഉമ്മത്തീ.. *അല്ലാഹുവേ* എന്‍റെ സമുദായത്തെ നീ കൈവിടരുതേ...” എണ്ണമില്ലാത്ത *സ്വലാത്തുകളിലൂടെ* ആ സ്നേഹം നാം തിരിച്ചു കൊടുക്കുക.. *'' അല്ലാഹുവേ എന്‍റെ നബിയെ* സ്നേഹിക്കുന്നവരെ, പട്ടിണിപ്പാവമെങ്കിൽ പോലും നീ എന്നോട് ചേർത്തു നിർത്തുക... *നബിയെ* വെറുക്കുന്നവരെ അതൊരു ചക്രവർത്തിയാണെങ്കിൽ പോലും.. നീ എന്നിൽ നിന്നും അകറ്റി നിർത്തുക.. എന്‍റെ സ്നേഹത്തിന്‍റെ അളവുകോൽ *മുഹമ്മദാക്കുക..* എന്‍റെ ഹൃദയത്തിൽ *മുഹമ്മദെന്നു* നീ മുദ്ര വെക്കുക..'' *നാഥാ..* മറ്റാർക്കും നല്കാത്ത പദവികളും, അനുഗ്രഹങ്ങളും *എന്‍റെ നബിക്ക്* വർഷിപ്പിക്കുക... ഞങ്ങളുടെ സ്നേഹവും, *സ്വലാതും*, നന്മകളും അവിടുത്തെ അറിയിക്കുക.. അവിടുന്ന് കാണാൻ ആഗ്രഹിക്കുന്ന, സ്നേഹിക്കുന്ന ആ വിഭാഗത്തിൽ ഞങ്ങളെയും നീ ഉൾപ്പെടുത്തുക.. *''അല്ലയോ ശിഷ്യരേ,* *എന്‍റെ ചില* *അനുയായികൾ* *വരാനിരിക്കുന്നു...* *അവരെന്നെ കണ്ടിട്ടില്ല,* *എന്നിട്ടും അവരെന്നിൽ വിശ്വസിക്കുന്നു..* *എന്നെ അവർ അന്ധമായി സ്നേഹിക്കുന്നു..* *ഞാനവരെയും സ്നേഹിക്കുന്നു..* *അവരെന്നെ കാണാൻ അതിയായി ആഗ്രഹിക്കുന്നു..* *ഞാൻ അവരേയും കാണാൻ അതിയായി ആഗ്രഹിക്കുന്നു..* *അവരെന്നിൽ പെട്ടവരാണ്...ഞാൻ അവരിലും പെട്ടവനാണ് ..''* *സ്വല്ലല്ലാഹു അലാ മുഹമ്മദ്* *സ്വല്ലല്ലാഹു അലൈഹി വസല്ലം!* -------------------------------- ഈ മെസ്സേജ് തയാറാക്കിയയാൾക്കും ഫോർവേഡ് ചെയ്യുന്നവർക്കും *പടച്ചവൻ* ഒരു പാട് നന്മചെയ്യട്ടേ.. *അവന്റെ മുത്ത് നബിയോടൊപ്പം* *ജന്നാതുന്നഈമിൽ* ഒരുമിച്ചുകൂട്ടട്ടേ, ആമീൻ! 👆َ 🌹🌹🌹🌹🌹🌹🌹

கருத்துகள் இல்லை:

கருத்துரையிடுக